...it is the spirit-of-times, the real thoolika of times... a scrutiny to the experiences of yesterdays... a triump victory of 2days experiments... and...hopefull expectations of tomorrows...

Thursday, January 22, 2004

നിശബ്ദ താഴ്‌വരയിൽ...


ന്നു വീട്ടിൽ തിരിച്ചെത്തിയത്‌ വളരെ വൈകിയായിരുന്നു. ദീപസ്തംഭങ്ങളുടെ മിന്നാമിനുങ്ങ്‌ വെട്ടത്തിൽ വീടു തേടി നടന്നപ്പോൾ അക്കാര്യം ഓർത്തിരുന്നില്ല. ഒരുപാട്‌ യാത്ര ചെയ്ത ക്ഷീണവും, നൂറു കൂട്ടം നീറുന്ന പ്രശ്നങ്ങളും, കടിച്ചു കീറുന്ന ചുറ്റുപാടുകളും, ഇടുങ്ങിയ അന്തരീക്ഷവും, വിശാലത വിലക്കിയിരിക്കുന്നതായ തെരുവുകളും സത്യത്തിൽ വട്ടു പിടിപ്പിക്കുന്നുണ്ടായിരുന്നു. ദൂരെ നീലാകാശത്തിൽ എന്നെ തന്നെ നോക്കിയിരിക്കുന്ന അനേകം നക്ഷത്രങ്ങൾ, അവയേപ്പോലെ പ്രകാശക്കൂട്ടങ്ങൾ കാണാം. ആ താഴ്‌വാരം എനിക്കു പണ്ടെങ്ങാണ്ടോ അനുഭവിച്ചിട്ടെന്ന പോലുള്ള ഒരു പുതിയ അനുഭൂതി തരുന്നുണ്ടായിരുന്നിരിക്കണം.

ല്ലെങ്കിൽ അത്തരമൊരു ചുറ്റുപാടിനെ ഞാനോ എന്റെ മനസ്സോ ഇഷ്ടപ്പെട്ടിരുന്നിരിക്കണം. മഞ്ഞിൽ കുതിർന്ന താഴ്‌വാരത്തിൽ ഇളം കാറ്റ്‌ തെന്നി നീങ്ങിക്കൊണ്ടിരുന്നു. ദൂരെ മേഘങ്ങൾ പോൽ സമുദ്രം ആകാശത്തെ തൊട്ടു നിൽകുന്നു. അവിടെ പരന്ന ചുവപ്പു വെറുതേയെങ്കിലും മനസ്സിനെ മരവിപ്പിച്ചുകൊണ്ടിരുന്നു. കണ്ണുകൾ ആ തീരത്തെ തേടിക്കൊണ്ടിരുന്നു.കിഴക്കേ ചക്രവാളത്തിലേക്കു കണ്ണും നട്ടു ഞാൻ ഇരുന്നു..അറിയാതെ എന്റെ മനസ്സ്‌ എങ്ങോ പോയിക്കൊണ്ടിരുന്നു. സ്വപ്നലോകത്ത്‌ സഞ്ചരിച്ചു കൊണ്ടിരുന്ന ഞാൻ ഒരുപാടു കാഴ്ച്ചകൾ കണ്ടുകൊണ്ടിരുന്നു. അവിടം മരങ്ങളുണ്ട്‌ എന്നാൽ കാടുകളല്ല, മഞ്ഞിനെ വെല്ലുന്ന എന്തോ ഒന്നു ആ മരങ്ങൾക്കിടയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. എന്റെ കണ്ണുകൾ നിലാ വെളിച്ചത്തിൽ എന്തോ തിരഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ കുറച്ചകലെ എന്നേ വരവേൽക്കാൻ ഭീകരമായ അന്ധകാരം കാതിരിക്കുന്നതായി എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. വേളിച്ചമാണോ ഇരുട്ടാണോ സുഖപ്പ്രദം എന്ന വിവേചനതിൽ സഹായിക്കാൻ ഒരു കവിയും കാവ്യവും അപ്പോൾ അവിടേ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അവ രണ്ടും എന്നെ നല്ല രീതിയിൽ സ്വാധീനിച്ചിരുന്നു എന്നു ഞാൻ മനസ്സിലാക്കി. ഒരു നിമിഷം, ഞാനൊരു ഞെട്ടലോടെയാണ്‌ ഉണർന്നത്‌. ഒരു ദിവാസ്വപ്നത്തിൽ നിന്നോ ഉറക്കിൽ നിന്നോ ആയിരുന്നില്ല അത്‌..സത്യമാവരുതേ എന്ന് മനസ്സിൽ എത്ര ആശിച്ചിട്ടും യാഥാർത്ഥ്യം എന്നും എന്നെ വേദനിപ്പിച്ചതേയുള്ളു എന്നു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴും ഞാൻ എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഒരു വിറയലോടെ ഞാൻ തിരിച്ചു വന്നു. ഞാനാ താഴ്‌വരയിലേയ്ക്ക്‌ ഒന്നു കൂടി നോക്കി; തട്ടും തടവും പ്രശ്നമാക്കതേ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഒഴുകിക്കൊണ്ടിരുന്ന ആ അരുവി എന്നെ പല പുതിയ തയ്യാറെടുപ്പുകൾക്കും പ്രേരിപ്പിച്ചു കൊണ്ടിരുന്നു...

Saturday, January 17, 2004

ആ കടലോരത്ത്‌....


രഞ്ഞു കരഞ്ഞു കണ്ണീർ ചാലുകൾ കറ പിടിച്ചു തുടങ്ങി. ഏകാന്തനായി എരിയും മനസ്സോടെ എവിടേക്കെന്നിലാതെ എന്തിനെന്നില്ലാതെ വിജനമായ ആ കടൽ തീരത്തു കൂടെ ഞാൻ നടന്നു. അനേകായിരം സ്വപ്നങ്ങൾ ഒഴുക്കിക്കളഞ്ഞ ആ കടലിനെ നോക്കി അൽപനേരം ഞാൻ അവിടെയിരുന്നു. എനിക്കപ്പോഴും നേരിയ വിശപ്പുണ്ടായിരുന്നു. കടലോരത്തെ കാഴ്ച്ചകൾ എനിക്കു പുതിയ അനുഭൂതി നൽകുമെന്നു ഞാൻ വെറുതേ മോഹിച്ചു. പക്ഷേ അവയ്ക്കു പറയാനുള്ളത്‌ കണ്ണീരിന്റെ കഥകളായിരുന്നു. കടലിലെ തിരകൾ പോലെ, അതിലേ നുരകൾ പോലെ എന്തൊക്കെയോ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു. നാടികൾ തുടിക്കുന്നു, ശരീരമാകേ ചുട്ടെരിയുന്ന പോലെ..ഏകാന്തമായ ആ വിജന തീരത്തൂടെ അലസമായ്‌ ഞാൻ കുറച്ചു ദൂരം കൂടി നടന്നു. ഓളങ്ങൾ താലോലിച്ച്‌ തിരമാലകൾ ഒന്നിനു പിറകേ ഒന്നായി മനസ്സിന്റെ താളം തെറ്റിച്ചു അലയടിച്ചു കൊണ്ടേയിരുന്നു. ആകാശത്ത്‌ പക്ഷികൾ പറക്കുന്നത്‌ ഞാൻ നോക്കി കൊണ്ടേയിരുന്നു...ദൂരെ നിന്നും ഇണയോടണയാൻ കൂട്‌ തേടിയലയുന്ന പറവകൾ. വിരഹമോ നഷ്ടങ്ങളോ ആയിരിക്കാം; മനസ്സിൽ അപ്പോഴും തീക്കനൽ കണക്കെ എരിയുന്നുണ്ടായിരുന്നു. ഓർമകൾ ഓരോന്നും തന്നെ കവി ഭാഷ്യം പോലെ ഓമനിക്കത്തക്കതല്ലായിരുന്നിരിക്കണം എങ്കിൽ പോലും അവ മനസ്സിന്റെ അടിച്ചെപ്പിൽ ഒളിച്ചു വെക്കാൻ കഴിഞ്ഞില്ല. ഞാനറിയാതേ..എന്നോടു പറയാതേ...ആ ഓർമകൾ തികട്ടി വന്നുകൊണ്ടേയിരുന്നു. ആർദ്രമായ്‌ ഒന്നു തലോടാനോ മനസ്സിനേ തെല്ലൊന്നു ആശ്വസിപ്പിക്കാനോ അവക്കു കഴിയുമായിരുന്നില്ല. കടലിന്റെ വേദനയിൽ ഞാൻ അറിയാതെ, എന്റെ വേദനയും നഷ്ടസ്വപ്നങ്ങൾക്കൊപ്പം ലയിച്ചു പോയി. തിരവീചികൾ എന്നിലേക്കടുക്കുന്നതായി എനിക്കു തോന്നി. ഈ കടലോരം എന്നെ എങ്ങെല്ലാമോ കൊണ്ടു പോയിക്കൊണ്ടിരുന്നു.

വീണ്ടും എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു. ദൂരെ ചക്രവാള സീമയിൽ സൂര്യശോണിമ വിരിഞ്ഞു കഴിഞ്ഞു. ആകാശ പറവകൾ ഒരു നിഴൽ പോലെ പാറി മറഞ്ഞു. തീരം തമസ്സിന്റെ ലാളനയിലേയ്ക്കാണ്ടു കൊണ്ടിരുന്നു. ഒരർത്ഥത്തിൽ നിലാ വെളിച്ചം എന്നിലേ ഏകാന്ത മനോഭാവത്തെ അലട്ടിക്കൊണ്ടിരുന്നു. ചീവീടുകൾ തീരത്തേ മുഖരിതമാക്കിക്കൊണ്ടിരുന്നു ഭയാനകരമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടു തിരമാലകളും. ഹ്രസ്വമായ ഒരു ശാന്തക്കൊടുവിൽ മഴ പെയ്യാൻ തുടങ്ങി. പുതുപുളകങ്ങൾ ചൂടിച്ചു എന്നൊക്കെ പറയത്തക്ക വണ്ണം ആ രാത്രിമഴ എന്നെ വല്ലാതെ സ്വന്തനിപ്പിക്കുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ആ കടലോരം എനിക്കു ഞാൻ പ്രതീക്ഷിച്ചിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ പുത്തൻ അനുഭൂതികൾ തരുന്നുണ്ടായിരിക്കണം..മനസ്സു കുളിരുന്ന പോലേ തോന്നി. ഞാൻ അൽപനേരം എന്നെ തന്നെ ശ്രദ്ധിച്ചു...കാലുകൾ ഇടറുന്നു...കൈകൾ മാറോടണയ്ക്കാൻ മുതിരുന്നു...ദേഹമാസകലം ചുട്ടെരിയുന്നു..മനസ്സു തണുത്തു വിറയ്ക്കുന്നു..മനസ്സും ശരീരവും വെറിട്ടു പോകുമോ എന്നു പോലും ഭയക്കുന്ന അവസ്ഥയിൽ ഏകാന്തയിൽ നിന്നും ആരോ കൈ പിടിച്ചു കഴറ്റുന്ന പോലേ. അപ്പോഴൊക്കെയും ആ തിരമാലകൾ എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. പിന്നീട്‌ എത്ര ആലോചിച്ചിട്ടും ഓർക്കാൻ പറ്റാത്ത, എന്തൊ ഒന്നു തെല്ലൊരു നിമിഷം ആലോചിച്ചു ഞാൻ അവിടെ നിന്നും മടങ്ങാൻ തുടങ്ങി. ആപ്പോഴും ഓർമകൾ മനസ്സിന്റെ ഓരോ തീരത്തും അലയടിച്ചു കൊണ്ടേയിരുന്നു...